കടലിലെ ഭീകര ജീവികളിൽ ഒന്ന് തന്നെയാണല്ലോ സ്രാവുകൾ. കടലിനെ അടക്കി ഭരിച്ചിരുന്നവരുടെ കൂട്ടത്തിൽ ഈ കൂറ്റൻ സ്രാവുകളും ഉൾപ്പെടുന്നു എന്നത് ഏവർകും പരിചിതമാണ്. കടലിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലങ്ങൾ പോലും ഈ മത്സ്യത്തെ ഭയക്കുന്നു എന്നത് ഒരു അസാധാരണ കാര്യമല്ല. മറ്റൊരു അർത്ഥത്തിൽ പറയുകയാണെങ്കിൽ സമാനമായ ശ്ശത്രുക്കൾ ഇല്ലാതെ കടലിൽ ജീവിക്കുന്ന ഒരു ജീവി തന്നെയാണ് സ്രാവുകൾ. എന്നാൽ സ്രാവുകൾക് പണ്ടൊരു എതിരാളി ഉണ്ടായിരുന്നത്രേ.
ഈ ശത്രുവിന്റെ ശരീരത്തിന് നാല്പത്തിഅഞ്ചു അടി നീളമുണ്ടെന്നും കൂർത്ത പല്ലുകളും ആരെയും പേടിപ്പെടുത്തുന്ന വായയും. ഇത് മാത്രമല്ല ഇരയെ അകത്താക്കി വായ പൂട്ടിയാലോ പിന്നെ പൂട്ടിന് അകത്തായത് പോലെ. പിന്നെ ഈ ജീവിയുടെ ഉള്ളിൽ പെട്ടാലോ രക്ഷപ്പെടുക പ്രയാസം തന്നെയാണ്. ഇപ്പോഴുള്ള വടക്കേ അമേരിക്കയുടെ കടലുകളിൽ ജീവിച്ചിരുന്ന ടയലോസാർ എന്ന ഭീകര മത്സ്യമാണ് ഈ താരം. ടയലോസറുകളുടെ ഇഷ്ട ഭോജനം സ്രാവിന്റെ മാംസ്യമാണ്. അതുകൊണ്ടു തന്നെ സ്രാവുകളെ വേട്ടയാടൽ ഇവന്റെ പ്രധാന വിനോദങ്ങളിൽ ഒന്ന് തന്നെ ആയിരുന്നു.
സ്രാവുകളെ കൂട്ടത്തോടെ ആക്രമിക്കലാണ് ടൈലോസറുകളുടെ രീതി. എന്നാൽ സ്രാവുകളും തോറ്റുകൊടുക്കാൻ തയ്യാറാവില്ല എന്നതും ഒരു വാസ്തവം തന്നെയാണ്. എന്നാൽ പൊരിഞ്ഞ ഏറ്റുമുട്ടലിനൊടുവിൽ ടയലോസറുകൾക് ആയിരുന്നത്രേ വിജയവും. ഈ ഭീകര മത്സ്യത്തിന്റെ ഫോസിലുകളിൽ ധാരാളം സ്രാവിൻറെയും എല്ലുകൾ കണ്ടത്തിയിട്ടുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ ചില ടൈലോസ്സറുകളുടെ നട്ടെല്ലിന്റെ അവശിഷ്ടങ്ങൾ സ്രാവിൻറെ അവശിഷ്ടങ്ങളിലും കണ്ടെത്തിയിട്ടുണ്ടത്രേ.
പോരാട്ടങ്ങളിൽ സ്രാവുകളും ഒട്ടും മോശക്കാരല്ലായിരുന്നു എന്നാണ് ഈ കണ്ടുപിടിത്തങ്ങൾക്കൊടുവിൽ പറയാൻ കഴിയുന്നത്. ഇപ്പോഴുള്ള യൂറോപ്പിന്റെ പരിസരത്തെ കടലുകളിലാണ് എട്ടര വർഷങ്ങൾക് മുൻപ് ടൈലോസറുകൾ വസിച്ചിരുന്നതായി സൂചിപ്പിക്കുന്നത്. കണ്ടാൽ ആരും ഭയക്കുന്നതും വളരെ അപകടകാരിയുമായ ജീവി ആയിരുന്നത്രേ ടൈലോസറുകൾ. ഈ മത്സ്യം ഇന്നും കടലിൽ ഉണ്ടായിരുന്നു എങ്കിൽ സ്രാവുകളെ പോലെ ഒത്തിരി അപകടങ്ങൾ ഇവയും വരുത്തിയേനെ എന്ന് തന്നെ അനുമാനിക്കാം. ഈ മത്സ്യത്തെ കുറിച്ച് കൂടുതൽ അറിയുവാനും കാണുവാനും താല്പര്യമുണ്ട് എങ്കിൽ ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.






